ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് ആര് ടി എഫുകാര്‍ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിലെ കുറ്റാരോപിതരായ ആര്.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചു. മൂന്ന് ആര്.ടി.എഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്തോഷ് കുമാര്‍, ജിതിന് രാജ്, സുമേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, അന്വേഷണത്തെ സ്വാധിനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ രണ്ട് മാസമായി ഇവർ ആലുവ സബ് ജയിലിലായിരുന്നു. ശ്രീജിത്തിനെ മർദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ കോടതിയിൽ പറഞ്ഞു. കൊലക്കുറ്റം ചുമത്തിയ എസ്ഐ ജി.എസ്. ദീപക്കിന് ജാമ്യം അനുവദിച്ചിരുന്നുവെന്നും തങ്ങൾക്കും ജാമ്യം അനുവദിക്കണമെന്നും ഇവർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വരാപ്പുഴയിൽ വാസുദേവന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ആലൂവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജ് രൂപീകരിച്ചതായിരുന്നു ആർടിഎഫ്. ശ്രീജിത്ത് കേസ് വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിട്ടിരുന്നു.