പന്ത് ചുരണ്ടല്‍: ശ്രീലങ്കന്‍ ക്യാപ്ടന് ദിനേഷ് ചാന്ദിമലിനെതിരെ ഐ.സി.സി കുറ്റം ചുമത്തി
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തുചുരണ്ടൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഐസിസി. ഐ.സി.സിയുടെ നിയമത്തിലെ 2.2.9 പ്രകാരമുള്ള കുറ്റമാണ് ചാന്ദിമല്‍ ചെയ്തതെന്ന് ഐ.സി.സി വ്യക്തമാക്കി.
ചാന്ദിമലിനെതിരായ തുടര്‍നടപടി പിന്നീട് തീരുമാനിക്കുമെന്ന് ഐ.സി.സി അറിയിച്ചു. സെന്റ് ലൂസിയയിൽ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിനം ചണ്ഡിമൽ പന്തിൽ കൃത്രിമം കാട്ടിയതായി സംശയം ഉയർന്നതിനെ തുടർന്ന് അന്പയർമാരായ ഇയാൻ ഗുഡും അലീം ദാറും ചേർന്ന് പന്ത് മാറുകയും വെസ്റ്റ് ഇൻഡീസിന് അനുകൂലമായി അഞ്ചു പെനാൽറ്റി റണ്‍സ് നൽകുകയും ചെയ്തിരുന്നു.
തീരുമാനത്തിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ കളിക്കാൻ ഫീൽഡിൽ ഇറങ്ങാൻ വിസമ്മതിച്ചു. ഇതോടെ രണ്ടു മണിക്കൂർ കളി തടസപ്പെട്ടു. തങ്ങളുടെ കളിക്കാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. കളിയുടെ രണ്ടാം ദിവസത്തെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു പന്തിലെ കൃത്രിമം കണ്ടെത്തിയത്.
മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്ത് ഉരച്ചതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെതിരെയും സമാന കുറ്റം ഐ.സി.സി ചുമത്തിയിരുന്നു.