സഹോദരി ബുദ്ധിമുട്ടാതിരിക്കാൻ ക്രൂരത:മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊന്നു.
ഹൈദരാബാദ്: മാനസികാസ്വസ്ഥ്യമുള്ള പന്ത്രണ്ടു വയസുകാരായ ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി. ഹൈദരാബാദില്‍ ചൈതന്യാപുരിയില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അമ്മയുടെ സഹോദരന്‍ മല്ലികാര്‍ജുന്‍ റെഡ്ഡിയാണ് സ്വന്തം സഹോദരിയുടെ ദാരുണാവസ്ഥ ഇനിയുണ്ടാവരുതെന്ന കാരണത്താല്‍ കുട്ടികളെ ഇല്ലാതാക്കിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിയായ ലക്ഷ്മിയുടെ മക്കളാണ് കൊല്ലപ്പെട്ട പന്ത്രണ്ട് വയസ്സുള്ള ഇരട്ട സഹോദരങ്ങളായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയും സ്രുജനയും.
രണ്ട് കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാം എന്ന പറഞ്ഞാണ് മിര്‍യാല്‍ഗുഡയിലെ വീട്ടില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കുട്ടികളെ കൊണ്ടു വരുന്നത്. വീട്ടിലെത്തിയ റെഡ്ഡി കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതശരീരങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റെഡ്ഡിയുടെ സഹവാസിയേയും ടാക്‌സി ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.