ജെസ്‌നയെ ചെന്നൈയില്‍ കണ്ടുവെന്ന് വെളിപ്പെടുത്തല്‍

single-img
10 June 2018

ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരന്‍ ഷണ്‍മുഖനും മലയാളിയായ അലക്‌സുമാണ് മാര്‍ച്ച് 26 ന് ജെസ്‌നയെ കണ്ടെന്ന് പറയുന്നത്.

മാര്‍ച്ച് 26ന് വെള്ളല സ്ട്രീറ്റിലെ ഷണ്‍മുഖന്‌റെ കടയില്‍ നിന്ന് ജെസ്‌ന ആരെയോ വിളിച്ചതായും പിന്നീട് മറ്റൊരു സ്ഥലത്തേക്കുള്ള വഴി ഷണ്‍മുഖനോട് ചോദിച്ചതായുമാണ് വെളിപ്പെടുത്തല്‍. അലക്സാണു പിറ്റേ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ട് ഇത് ജെസ്‌നയാണെന്ന് തിരിച്ചറിഞ്ഞത്. വിവരം പോലീസില്‍ അറിയിച്ചതായും ഇവര്‍ പറയുന്നു.

ഈ പറയുന്നത് സത്യമാണെങ്കിൽ ചെന്നൈയിൽ വന്ന് അന്വേഷണം നടത്താതിരുന്ന പൊലീസ് നടപടി ഗുരുതര വീഴ്ചയാണ്. പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ വിവരം നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.