“പ്രവര്‍ത്തകരുടെ വികാരത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് മാണിയുടെ പണം”;പുതിയ ആരോപണവുമായി പി.സി ജോര്‍ജ്

single-img
9 June 2018

കോട്ടയം: ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. കോണ്‍ഗ്രസ് നേതൃത്വം കടുത്ത സാമ്ബത്തികപ്രതിസന്ധി അനുഭവിക്കുകയാണ്. ഇയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. അതു പരിഹരിക്കാനാണ് മാണിയുടെ വാഗ്ദാനം. തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതു കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.

എം.പി എന്ന നിലയില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ജനവിരുദ്ധനായി ജോസ് കെ.മാണി മാറി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഭയക്കുന്നു. മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ മാണി നടത്തിയ നീക്കമാണിത്.

കേരള കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭ സീറ്റില്‍ വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ മാണിയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്.