കോഴിക്കോട് നിപ്പ ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം:നിപ്പയ്ക്ക് ഹോമിയോ മരുന്നില്ല
2 June 2018
കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കുള്ള പ്രതിരോധമരുന്നെന്ന പേരില്‍ മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്ന് ലഭിച്ച മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം .മരുന്ന് കഴിച്ച 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച്ചയാണ് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രിയിൽ നിന്നാണു പ്രതിരോധമരുന്ന് വിതരണം ചെയ്തത്.പ്രദേശത്ത് ഒരാള്‍ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ഇതാണ് ജനങ്ങളെ ഭീതിയാഴ്ത്തിയതും ഹോമിയോ ആശുപത്രിയില്‍ വിതരണം ചെയ്ത മരുന്ന് കഴിക്കാന്‍ പ്രേരിപ്പിച്ചതും. നിപ്പയ്ക്ക് ഹോമിയോ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നതാണ്.അതിനു പിന്നാലെയാണു ഹോമിയോ ആശുപത്രിയിൽ നിന്ന് പ്രതിരോധമരുന്ന് വിതരണം ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു.