സജി ചെറിയാന്‍ 1600 വോട്ടുകള്‍ക്ക് മുന്നില്‍

single-img
31 May 2018

സജി ചെറിയാന്‍ 1600 വോട്ടുകള്‍ക്ക് മുന്നില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രിസ്ത്യന്‍ കോളേജില്‍ പുരോഗമിക്കവെ ആദ്യ ലീഡ് എല്‍.ഡി.എഫിന്. ആറ് ബൂത്തുകളിലെ വിവരങ്ങള്‍ ലഭ്യമായപ്പോള്‍ 1600 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം, തപാല്‍ വോട്ടിനായി അയച്ച ആകെ 797 ബാലറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിട്ടില്ല. എട്ട് മണിക്ക് മുമ്പ് എത്താത്തതിനാല്‍ ഇവ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.

മാന്നാറില്‍ നിന്നാണ് ആദ്യസൂചനകള്‍ വരുന്നത്. 2016ല്‍ മാന്നാറില്‍ മുന്നില്‍ എല്‍ഡിഎഫ് ആയിരുന്നു. മാന്നാര്‍ ടൗണിലെ ആദ്യവോട്ടുകള്‍ യുഡിഎഫിന് അനുകൂലമായില്ലെങ്കില്‍ ഇടത് മുന്നേറ്റം പ്രകടമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനടക്കം വലിയ വേരുകള്‍ ഉള്ള സ്ഥലമാണ് ഇത്. മാന്നാറും പാണ്ടനാടുമടക്കം ഈ മേഖലകളിലെ നാല് പഞ്ചായത്തുകളില്‍ മുന്നേറ്റം പ്രകടമായില്ലെങ്കില്‍ ജയം അകലെയാകുമെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.