സജി ചെറിയാന്റെ ഭൂരിപക്ഷം 6000 കടന്നു

single-img
31 May 2018

കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലടക്കം കാലിടറി. യു.ഡി.എഫ് കേന്ദ്രമായ മാന്നാറിലും പാണ്ടനാടും മികച്ച ലീഡാണ് സജി ചെറിയാന്‍ നേടിയത്.

നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂരോഗമിക്കുന്ന ചെങ്ങന്നൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 6000 കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 5167 വോട്ടുകളുടെ ലീഡ് ആണ് സജി ചെറിയാനുള്ളത്.

ആദ്യം വോട്ടെണ്ണിയ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു.

രണ്ടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായിരുന്നു. മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മേധാവിത്വം നിലനിര്‍ത്തി.