ജീവപര്യന്തത്തിന് പകരം വധശിക്ഷ തരൂവെന്ന് കരഞ്ഞപേക്ഷിച്ച് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി: അമ്പരന്ന് കോടതി

single-img
20 May 2018

അമ്മയെ വെട്ടിക്കൊന്ന കേസിലാണ് വധശിക്ഷ വേണമെന്ന് പ്രേമചന്ദ് കോടതിയോട് അപേക്ഷിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശിക്ഷ വിധിച്ചതിന് ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് കോടതിയെ ഞെട്ടിച്ചു കൊണ്ട് പ്രതി വധശിക്ഷ വേണമെന്ന് കരഞ്ഞപേക്ഷിച്ചത്.

വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെങ്കിലും പ്രതിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമാക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
2015ലാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് പ്രതി അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസില്‍ പ്രതിയുടെ അച്ഛനും സഹോദരങ്ങലുമുള്‍പ്പെടെ 14 സാക്ഷികളുമുണ്ടായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല.ചെങ്ങന്നൂര്‍ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയാണ് കൊല്ലപ്പെട്ടത്.