കുട്ടികളുടെ പ്രതിഷേധം; ജനസേവ ശിശുഭവൻ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നിർത്തിവച്ചു

single-img
20 May 2018

കൊച്ചി: ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം അന്തേവാസികളായ കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു. കുട്ടികൾ ശിശുഭവന്‍റെ മുന്നിൽ ഇറങ്ങിനിന്ന് ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതോടെയാണ് നടപടികൾ നിർത്തിവച്ചത്. എന്നാൽ മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ശിശുഭവൻ സർക്കാർ‌ ഏറ്റെടുക്കുന്നതിൽനിന്നും പിന്നോട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ജോസ് മാവേലിയുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണ് ജനസേവ ശിശുഭവൻ.തെരുവിൽ അലഞ്ഞുതിരിയുകയും ബാലവേലയ്ക്കും ബാലപീഡനത്തിനും ഇരകളായ കുട്ടികളെയുമാണ് ഇവിടെ വളർത്തിക്കൊണ്ടുവന്നിരുന്നത്.