പണിക്ക് മറുപണിയുമായി കോൺഗ്രസ്: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസ് ഗവർണറെ കാണും

single-img
17 May 2018

പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നാളെ ഗവർണറെ കാണും.കർണാടകയിൽ ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ചതിനു പിന്നാലെയാണു ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

കോണ്‍ഗ്രസിലെ 16 എംഎൽഎമാർ രാവിലെ ഗവർണർ മൃഥുല സിൻഹയെ സമീപിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.40 അംഗസഭയിൽ കോണ്‍ഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബിജെപിയാണ് ഗോവ ഭരിക്കുന്നത്. കോണ്‍ഗ്രസിൽനിന്നു ഒരു അംഗത്തെ അടർത്തിയെടുക്കുകയും മറ്റു പാർട്ടികളിലെ പത്ത് എംഎൽഎമാരുടെ പിന്തുണ കൂടി നേടിയാണ് മനോഹർ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവ ഭരിയ്ക്കുന്നത്.