കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പംകൂട്ടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക് ?

single-img
15 May 2018

രാജ്യം ഉറ്റുനോക്കിയ നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റ് എന്ന കടമ്പയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞേക്കില്ല എന്ന് സൂചനകള്‍.

വലിയ ഒറ്റകക്ഷിയായി ബിജെപി കുതിപ്പ് 105 സീറ്റില്‍ ഒതുങ്ങാനാണ് എല്ലാ സാധ്യതയും. കോണ്‍ഗ്രസിന് 75 സീറ്റ് നേടാനായുള്ളൂ. അങ്ങനെയെങ്കില്‍ എല്ലാ കണ്ണുകളും 39 സീറ്റില്‍ വിജയിച്ച ജെഡിഎസിലേക്കായി മാറും. ജെഡിഎസിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ ഭൂരിപക്ഷം തികയില്ല എന്ന നിലയിലേക്കാണ് ഫലത്തിന്റെ ദിശ.

നാല്‍പതോളം സീറ്റു നേടി നിര്‍ണായക സാന്നിധ്യമായി മാറിയ ജെഡിഎസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. സഖ്യത്തിനു തയാറാണെങ്കില്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് വാഗ്ദാനം. സോണിയാ ഗാന്ധി നേരിട്ടിടപെട്ടാണ് സഖ്യചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം.

എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനു പിന്നാലെ ദേവെഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി 120 സീറ്റില്‍ വരെ ബിജെപി ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്നാക്കം പോയി.

മോദി-അമിത് ഷാ നുണക്കഥകള്‍ പ്രചരണ വിഷയമാക്കി; അഴിമതിക്കറ പുരണ്ട യെദ്യൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി: ലിംഗായത്തുകളുടെ പിന്തുണയും ഉറപ്പാക്കി; എന്നിട്ടും എങ്ങനെ കോണ്‍ഗ്രസ് തോറ്റു ?

60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം