‘അങ്ങോട്ട് പോയി പീഡിപ്പിച്ചതോ, പീഡിപ്പിക്കാന്‍ വിളിച്ചുവരുത്തിയതോ അല്ല; ലഭിച്ച അവസരം ആസ്വദിച്ചെന്നേയുള്ളൂ’; വിവാദപരാമര്‍ശങ്ങളുമായി ആക്ടിവിസ്റ്റ് കെപി സുകുമാരന്‍
മലപ്പുറം എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ മൊയ്തീന്‍ കുട്ടിയെ ന്യായീകരിച്ച് പ്രമുഖ ബ്ലോഗ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെപി സുകുമാരന്‍. കുട്ടിയെ അയാള്‍ അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ പീഡിപ്പിക്കാന്‍ വിളിച്ചുവരുത്തുകയോ ചെയ്തതല്ലെന്നും അയാള്‍ക്ക് ലഭിച്ച അവസരം അയാള്‍ ആസ്വദിക്കുകയായിരുന്നെന്നും കെപി സുകുമാരന്‍ അഭിപ്രായപ്പെടുന്നു.
സ്വമനസാലെ മകളുമൊത്ത് മാതാവ് തിയേറ്ററില്‍ വന്നതാണ്. തിയേറ്ററില്‍ സിസിടിവി ഉണ്ടായിരുന്നത് കൊണ്ടുമാത്രമാണ് ഇത് ഒരു പീഡനമായി മാറിയത്. സിസിടിവി ഇല്ലായിരുന്നെങ്കില്‍ സമൂഹത്തിന് കല്ലെറിയാന്‍ ഒരു മൊയ്തീന്‍ കുട്ടിയെ കിട്ടില്ലായിരുന്നു. സമൂഹം ചിന്തിക്കുന്നത് ഏകപക്ഷീയമായും സംഭവങ്ങളുടെ ഒരു വശവും മാത്രമാണ്. അതുകൊണ്ടാണ് മൊയ്തീന്‍ കുട്ടി കുറ്റവാളിയും പീഡകനുമാകുന്നത്.
മൊയ്തീന്‍ കുട്ടി കാമപ്പിശാചും പീഡകനും ആണെന്നാണ് ആള്‍ക്കൂട്ടം ഇന്ന് പറയുന്നത്. അപ്പോള്‍ മൊയ്തീന്‍ കുട്ടിയുടെ ഇച്ഛയ്ക്ക് വഴങ്ങിക്കൊടുത്ത ആ സ്ത്രീയോ കേസ് വന്നസ്ഥിതിക്ക് ഇനി മാതാവ് എന്ന സ്ത്രീ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തിയാണ് പൊലീസില്‍ മൊഴി കൊടുക്കുക. താന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആ സ്ത്രീയ്ക്ക് കേസില്‍ നിന്ന് ഊരി വരാന്‍ കഴിയും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുകുമാരന്‍ അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എത്ര പെട്ടെന്നാണ് തൃത്താലയിലെ മൊയ്തീന്‍ കുട്ടി ക്രൂരനും പീഡകനും ആയി മാറിയത്. അയാളുടെ ജീവിതം കട്ടപ്പൊകയായത് എത്ര പൊടുന്നനെയാണ്. വായിച്ചറിഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ മൊയ്തീന്‍ കുട്ടിയുടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുകയാണ് മകളുടെ മാതാവായ കഥാനായിക. മൊയ്തീന്‍ കുട്ടി സാമാന്യം പണക്കാരനാണ്.
അയാള്‍ക്ക് ലഭിച്ച അവസരം ആസ്വദിക്കുകയാണ് അയാള്‍ ചെയ്തത്. അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാന്‍ വിളിച്ചു വരുത്തുകയോ ചെയ്തതല്ല. സ്വമനസ്സാലെ മകളുമൊത്ത് മാതാവ് തിയേറ്ററില്‍ വന്നതാണ്. ശേഷം അവര്‍ തിയേറ്റര്‍ വിട്ടുപോവുകയും ചെയ്തു. സംഭവം പീഡനമായി മാറുന്നത്, തിയേറ്റര്‍ ഉടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്‌ബോഴാണ്.
തിയേറ്ററില്‍ സിസിടിവി ഉള്ള കാര്യം മൊയ്തീന്‍ കുട്ടിയും ആ സ്ത്രീയും മനസ്സിലാക്കിയിരിക്കാന്‍ വഴിയില്ല. സിസിടിവി ഇല്ലായിരുന്നെങ്കില്‍ സമൂഹത്തിനു കല്ലെറിയാന്‍ ഒരു മൊയ്തീന്‍ കുട്ടിയെ ലഭിക്കില്ലായിരുന്നു. കാരണം സിസിടിവിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ആ സംഭവം ഒരു പീഡനമാവില്ലായിരുന്നു.
കേസ് വന്ന സ്ഥിതിയ്ക്ക് ഇനി മാതാവ് എന്ന സ്ത്രീ സ്വന്തം സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പോലീസില്‍ മൊഴി കൊടുക്കുക. താന്‍ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ആ സ്ത്രീയ്ക്ക് കേസില്‍ നിന്ന് ഊരി വരാന്‍ കഴിയും. സമൂഹം ചിന്തിക്കുന്നത് ഏകപക്ഷീയവും സംഭവങ്ങളുടെ ഒരു വശം മാത്രവുമാണ്. അത്‌കൊണ്ടാണ് മൊയ്തീന്‍ കുട്ടി കുറ്റവാളിയും പീഡകനും ആയി മാറുന്നത്.
ഏത് സംഭവത്തിന്റെയും മറുവശവും കൂടി ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്. പക്ഷെ മറുവശം പറയാന്‍ പാടില്ല എന്നൊരു നാട്ടുനടപ്പ് ഉണ്ട്. അത് കൊണ്ട് ആള്‍ക്കൂട്ടം എന്ത് പറയുന്നുവോ അത് ഏറ്റുപറയുകയാണ് എല്ലാവരും ചെയ്യുന്നത്. ഇന്ന് പറയേണ്ടത് മൊയ്തീന്‍ കുട്ടി കാമപ്പിശാചും പീഡകനും ആണ് എന്നാണ്.
മൊയ്തീന്‍ കുട്ടിയുടെ ഇച്ഛയ്ക്ക് വഴങ്ങിക്കൊടുത്ത ആ സ്ത്രീയോ? മാനുഷികമായ ദൗര്‍ബല്യങ്ങള്‍ ആണ് ഈ സംഭവത്തില്‍ ഉടനീളം ഞാന്‍ കാണുന്നത്. സമാനമായ സംഭവങ്ങള്‍ ആര്‍ക്കും ഉപദ്രവം ഇല്ലാതെ പലയിടങ്ങളിലും നടക്കുന്നുണ്ടാകും. മനുഷ്യന്റെ ജൈവികചോദനകളും ദൗര്‍ബ്ബല്യങ്ങളും കണക്കിലെടുത്താല്‍ ഇത് പോലത്തെ സംഭവങ്ങള്‍ നടക്കുന്നില്ല എന്ന് പറയാന്‍ പറ്റില്ല.
ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നതിന്റെ റിസ്‌ക്ക് എനിക്കറിയാം. വായിച്ചിട്ട് നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും പറ്റിയാല്‍ ഇതായിരിക്കുമോ പ്രതികരണം എന്ന് മാനസിക വളര്‍ച്ചയില്ലാത്ത പലരും കമന്റ് എഴുതിയെന്ന് വരും. എഴുതിയ കമന്റ് അപ്പപ്പോള്‍ ഡിലീറ്റ് ചെയ്യാം എന്നും പരിധി വിട്ടെഴുതിയാല്‍ ബ്ലോക്ക് ചെയ്യാം എന്നതുമാണ് എനിക്കുള്ള രക്ഷാകവചം.
എനിക്ക് മൊയ്തീന്‍ കുട്ടിയുടെ വക്കാലത്ത് ഇല്ല. അയാളെ ന്യായീകരിക്കാനും എനിക്ക് ബാധ്യതയില്ല. പക്ഷെ ഈ ഒരു സംഭവം മാത്രമാണ് അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച അതും ആ സ്ത്രീയുടെ സമ്മതത്തോടെ എന്ന്, മനുഷ്യജീവിതത്തിന്റെ അവസ്ഥകളും വസ്തുതകളുടെ ഇരുവശവും പരിശോധിക്കുന്ന എനിക്ക് പറയാതിരിക്കാനാവില്ല.