പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

single-img
10 May 2018

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു. 83.75% പേര്‍ വിജയിച്ചു. 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂരില്‍ (86.75%), കുറവ് പത്തനംതിട്ടയില്‍ (77.16%). വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണു ഫലം പ്രഖ്യാപിച്ചത്.

14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി. പരീക്ഷയ്ക്കിരുത്തിയ എല്ലാവരെയും വിജയിപ്പിച്ചത് 70 സ്‌കൂളുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത്. കുറവു പത്തനംതിട്ടയിലും.

സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തുടങ്ങും.

ഫലം അറിയുന്ന വെബ്‌സൈറ്റുകള്‍: www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in

മൊബൈല്‍ ആപ്ലിക്കേഷനുകള്‍: PRD live, Saphalam 2018, iExaMS