സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത തെറ്റ്

single-img
8 May 2018

സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത നിഷേധിച്ച് വത്തിക്കാന്‍. സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയും എന്ന വാര്‍ത്ത തെറ്റാണ് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ പ്രതിനിധിയെ ഉദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്.

എന്നാല്‍ മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാര്‍ത്ത പുറത്തു വന്നത്.

ഒരു ഈജിപ്ഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍വരെ ഏറ്റെടുത്തിരുന്നു.
അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു വാര്‍ത്ത.

മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടെങ്കിലും സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ല എന്നതും ഈ വാര്‍ത്തയ്ക്ക് അതീവ പ്രാധാന്യം കൊടുക്കാന്‍ ഇടയായി.