രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു:മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

single-img
21 April 2018


പാറ്റ്ന: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. പാറ്റ്നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സിന്‍ഹ വ്യക്തമാക്കിയത്.

ഇന്നു ഞാന്‍ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. എല്ലാ തരത്തിലുള്ള രാഷ്ട്രീയത്തില്‍നിന്നും ഞാന്‍ സന്യാസം സ്വീകരിക്കുന്നു- ബിജെപി ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഹ പറഞ്ഞു.മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. പാര്‍ലമെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുവദിക്കുന്നില്ല. ബജറ്റ് സമ്മേളനം നടക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചില്ലെന്നും സിന്‍ഹ പറഞ്ഞു.

ഏറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സിന്‍ഹ വളരെക്കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1990-91 ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായ സിന്‍ഹ 1998 മുതല്‍ 2002 വരെയാണ് വാജ്‌പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയായത്. തുടര്‍ന്ന് 2004 വരെ വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.