വാരാപ്പുഴ കസ്​റ്റഡി മരണം:എസ്ഐ ദീപക് അറസ്റ്റിൽ.

single-img
20 April 2018


കൊച്ചി∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ ജി.എസ്.ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണു അറസ്റ്റ്. എട്ടുമണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

ശ്രീജിത്തിന്‍റെ മരണത്തില്‍ ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അമ്മ ശ്യാമള നേരത്തെ പറഞ്ഞിരുന്നു. മൂന്നു ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കൂടാതെ പറവൂര്‍ സി.ഐയും റൂറല്‍ എസ്.പി എ.വി ജോര്‍ജും കൊലപാതകത്തില്‍ ഉത്തരവാദികളാണെന്നും ശ്യാമള ആരോപിച്ചിരുന്നു.

കേസില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ അറസ്​റ്റുചെയ്​തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കാക്കനാട്​ ജില്ല ജയിലിലേക്ക്​ അയച്ചു. മൂന്നുപേരും ചേര്‍ന്ന് ശ്രീജിത്തിനെ മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ശ്രീജിത്തിന്റെ മരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാംസ എസ്ഐ ജി.എസ്.ദീപക്, എഎസ്ഐ സുധീർ, സിപിഒ സന്തോഷ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സിഐയ്ക്കും എസ്ഐയ്ക്കും ഗുരുതരവഴ്ച സംഭവിച്ചെന്ന ഐജി: എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.