സിപിഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജ്യോത്സനയുടെ വീടിനുനേരെ ആക്രമണം

single-img
19 April 2018

താമരശ്ശേരി: സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായ ജ്യോത്സനയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.

ഓടുകള്‍പൊട്ടി കിടപ്പുമുറിയില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. ഇന്ന് വൈകീട്ട് ജ്യോത്സ്‌നയെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആക്രമണം. ഇന്ന് രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് വരെ ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ ഉപവാസമിരിക്കുമെന്ന് ജ്യോത്സന പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ ഉത്തരവുള്ളതിനാല്‍ ഉപവാസം മാറ്റിവെച്ചിരിക്കുകയാണ്. സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ നേരത്തെ ജോസ്‌നയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറിയത്.