കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി; ആക്ഷേപിച്ച് ബിജെപി നേതാവ് എച്ച് രാജയുടെ ട്വീറ്റ്

single-img
18 April 2018

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കപ്പെടണമെന്ന പ്രസ്താവനയുടെ ചൂട് ഇതുവരെ മാറിയിട്ടില്ല. അപ്പോഴേയ്ക്കും അടുത്ത വിവാദവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് ബിജെപി നേതാവ് എച്ച് രാജ. കനിമൊഴി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നും അവിഹിതബന്ധത്തിലൂടെ ഒരു കുട്ടിയെ പ്രസവിച്ചയാളുമാണെന്ന രാജയുടെ ട്വീറ്റ് വന്‍ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ രാജയുടെ ട്വീറ്റിനെതിരെ കനിമൊഴി രംഗത്തെത്തി. തരംതാഴ്ന്ന പ്രസ്താവനയാണ് എച്ച്. രാജ നടത്തിയതെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ ഏതൊക്കെ രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് എച്ച്. രാജയുടെ പ്രസ്താവനയെന്നും കനിമൊഴി പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങിനെയല്ല. രാഷ്ട്രീയത്തിലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഒരു പൊതുയിടത്ത് എങ്ങനെയാണ് സ്ത്രീ അപമാനിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണ് രാജയുടെ ഈ പ്രസ്താവന. കനിമൊഴി പറഞ്ഞു.

ദ വീക്ക് റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തടവിയ ഗവര്‍ണറെ വിമര്‍ശിച്ച് കനിമൊഴി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കനിമൊഴിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എച്ച് രാജ ട്വീറ്റ് ചെയ്തത്.