കത്വയ്ക്ക് പിന്നാലെ ഹരിയാനയില്‍ അഴുക്കുചാലില്‍ ഒന്‍പതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയില്‍

single-img
16 April 2018

റോത്തക്: ഹരിയാനയില്‍ അഴുക്കു ചാലില്‍ നിന്നും ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്വ പീഡനത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് സംഭവം.

ബാഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജമ്മു കശ്മീരിലെ കത്വ, ഉത്തര്‍പ്രദേശിലെ ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ കടുത്ത അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വന്‍ പ്രതിഷേധം വരുത്തിവച്ചിരുന്നു. ഇതില്‍ കത്വ കേസിലെ വിചാരണയ്ക്ക് ഇന്നു തുടക്കമാവുകയും ചെയ്തു.