‘ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബിജെപി നാണം കെടുത്തുന്നത്?’; ഇന്ത്യാ ഗേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

single-img
13 April 2018

കത്തുവ, ഉന്നാവ് ബലാത്സംഗങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ എത്തി. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രകടനത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കഗാന്ധി, ഗുലാംനബി ആസാദ്, അംബിക സോണി എന്നിവരും മാർച്ചിൽ പങ്കുചേർന്നു.

ലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എന്‍റെ ഹൃദയവും ഈ രാത്രിയിൽ വേദനിക്കുന്നു. ഈ രീതിയിൽ ഇന്ത്യയ്ക്കു സ്ത്രീകളെ പരിഗണിക്കാൻ ഇനിയും കഴിയില്ല. നീതി ആവശ്യപ്പെട്ടും ഈ ആക്രമണങ്ങൾക്കെതിരേയും ഇന്നുരാത്രി ഇന്ത്യാഗേറ്റിൽ നടത്തുന്ന നിശബ്ദ, മെഴുകുതിരി കൂട്ടായ്മയിൽ എന്നോടൊപ്പം ചേരൂ എന്ന് രാഹുൽ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

കത്തുവ ഉന്നാവോ ബലാത്സംഗങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഡല്‍ഹി ജന്തര്‍മന്ദറിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനു പിന്നാലെയാണ് മെഴുകുതിരികള്‍ തെളിച്ച് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തത്.

കത്തുവ സംഭവത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ എട്ടുവയസുകാരിക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലിയും നടത്തുകയുണ്ടായി.