ആളുകള്‍ സിനിമ കണ്ടാല്‍ മതി; അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ അഭിനയിക്കില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍

single-img
13 April 2018

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനു തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നു പ്രതീഷിച്ചിരുന്നില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്നും പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ സ്വീകരിക്കുമോ എന്നായിരുന്നു.

മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. ‘ആളുകള്‍ തിയയ്യേറ്ററില്‍ കയറി പൈസ കിട്ടിയാല്‍ മതി. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെയുള്ള ഒട്ടേറെ പേര്‍ എന്റെ അഭിനയത്തെ സഹായിച്ചു’. പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് പറഞ്ഞു.