വാചകമടി മാത്രമെയുള്ളൂ; നാല് വര്‍ഷത്തിനിടെ രാജ്യത്തെ 30 കോടി ദളിതര്‍ക്കായി താങ്കള്‍ ഒന്നും ചെയ്തിട്ടില്ല; മോദിയെ ഓര്‍മ്മിപ്പിച്ച് ബിജെപി എം.പിയുടെ കത്ത്

single-img
7 April 2018

രാജ്യത്ത് നടക്കുന്ന ദളിത് പ്രക്ഷോഭം മോദി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ദളിതരോട് പുലര്‍ത്തുന്ന സമീപനത്തില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുമുണ്ട്. ഇതിനിടയിലാണ് നാല് വര്‍ഷത്തിനിടെ രാജ്യത്തെ 30 കോടി ദളിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി എംപി യശ്വന്ത് സിങ് ആരോപിച്ചത്.

ഒരു ദളിതനായതിനാല്‍ എനിക്ക് എന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല, സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് താന്‍ ഒരു എംപിയായതെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ പറയുന്നു. യു.പിയില്‍ നിന്ന് മൂന്നാമത്തെ എം.പിയാണ് പ്രധാനമന്ത്രിക്ക് പരാതിയുമായി കത്തയക്കുന്നത്.

നേരത്തെ ഛോട്ടെ ലാല്‍ ഖര്‍വാര്‍ യോഗി ആദിത്യനാഥ് അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന പരാതിയുമായി മോദിക്ക് കത്തെഴുതിയിരുന്നു. ഭാരത് ബന്ദ് ദിനത്തില്‍ ദളിതര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഇറ്റാവ എപിയായ അശോക് ധോറെ മോദിക്ക് കത്തയച്ചിരുന്നു

മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു: ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് രാജസ്ഥാനിലെ യുവാക്കള്‍