ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
4 April 2018

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍.

നിലവിലള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് വേളയില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കാം. രണ്ടിടങ്ങളിലും വിജയിക്കുകയാണെങ്കില്‍ ഒരു മണ്ഡലത്തില്‍ നിന്നും രാജിവെച്ച് ആറ് മാസത്തിനുള്ളില്‍ അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ജനവിധി തേടിയിരുന്നു. സുപ്രീംകോടതി ഹര്‍ജി അംഗീകരിക്കുകയാണെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു ഒരിടത്ത് മാത്രം മത്സരിക്കാന്‍ അര്‍ഹതയുണ്ടാവൂ എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു.