കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശകുന്തളയുടെ അക്കൗണ്ടിലെ പണം കാണാനില്ല;ദുരൂഹത വര്‍ധിക്കുന്നു

single-img
11 March 2018

കൊച്ചി ∙ കുമ്പളത്തു വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശി ശകുന്തളയുടെ പക്കൽ ആറു ലക്ഷത്തോളം രൂപയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ശകുന്തളയുടെ ബാങ്ക് അക്കൗണ്ടിൽ ഈ തുക കാണാനില്ല.

മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ വര്‍ഷങ്ങളോളം കുട്ടികളെ പരിചരിച്ചും. വീട്ടുജോലി ചെയ്തും ശകുന്തള പണം സമ്പാദിച്ചിരുന്നു. മകന്‍ വാഹനാപകടത്തില്‍പ്പെട്ടപ്പോള്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുകയും വേങ്ങൂരില്‍ സ്വന്തം പേരിലുണ്ടായിരുന്ന മൂന്നു സെന്റ് സ്ഥലം 2013ല്‍ വിറ്റ പണവും ശങ്കുന്തളയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു.

ഇതിനിടയിൽ അകന്ന ബന്ധുവിനു കുറച്ചു പണം പലിശയ്ക്കു നൽകിയതായുള്ള വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചു. ശകുന്തളയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസുമായി ബന്ധപ്പെട്ടു സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്യും.

കണങ്കാലിന് പരുക്കേറ്റ് വിശ്രമിക്കുമ്പോഴാണ് ശകുന്തള കൊല്ലപ്പെട്ടത്. നിരോധിച്ച അഞ്ഞൂറ് രൂപയുടെ നോട്ടുകളും അരിഞ്ഞാണവും ശകുന്തളയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു