ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരന്‍ പിടിയില്‍

single-img
10 March 2018


ഭോപ്പാല്‍: മലയാളികളായ ദമ്പതികളെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റിലായി. മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാലക്കാട് തച്ചനാട്ടുകര അരിയൂര്‍ നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍(74), ഭാര്യയും റിട്ട. നഴ്സുമായ അരിയൂര്‍ പരിയാരത്ത് ഗോമതി(63) എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന ഛോപ്പാല്‍ സ്വദേശി രാജു ധാഖഡ് ആണ് പോലീസ് പിടിയിലായത്.

ഇയാളെ അടുത്തിടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍െറ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. ഗോപാലകൃഷ്ണന്‍ നായരില്‍ നിന്ന് രാജു ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വീട്ടില്‍ നിന്ന് വിലപിടിച്ചതൊന്നും നഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്ന സംശയമുയര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വീട്ടു ജോലിക്കാരി എത്തിയിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളായ മലയാളി കുടുംബം ടെറസിലൂടെ വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്.