യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു; അഞ്ചു പേര്‍ പിടിയില്‍

single-img
26 February 2018


മണ്ണാര്‍ക്കാട്: പാലക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശിയായ സഫീര്‍(22) ആണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ പോലീസ് പിടിയിലായി. അതേസമയം, കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്‍െറ മകനാണ് സഫീര്‍. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വസ്ത്രവ്യാപാരിയായ സഫീര്‍ കടയില്‍ നില്‍ക്കുമ്പോഴാണ് ഒരു സംഘം ആക്രമിച്ചത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമല്ളെന്നാണ് പോലീസ് അറിയിച്ചത്. പിടിയിലായവര്‍ സഫീറിന്‍െറ അയല്‍ക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നുമാണ് വിശദീകരണം. അഞ്ചു കുത്തുകളാണ് സഫീറിന്‍െറ ശരീരത്തിലുണ്ടായിരുന്നത്. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ-ലീഗ് സംഘര്‍ഷം ഏറെനാളായി നിലനില്‍ക്കുകയാണ്.