കോഴിക്കോട് ബീച്ചിലെ കൊലപാതകം: പിന്നിൽ മയക്കുമരുന്ന് മാഫിയ ? പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.

single-img
24 February 2018

കോഴിക്കോട് ബീച്ചിൽ ഗുജറാത്തി സ്ട്രീറ്റിനു സമീപം അസു എന്നയാളെ കൊല്ല പ്പെട്ടനിലയിൽ കണ്ടെ ത്തിയ സംഭവത്തില്‍ 12 പേരെ പോലീസ് ചോദ്യം ചെയ്തു. രാത്രിയില്‍ ഈ ഭാഗങ്ങളില്‍ കിടന്നുറങ്ങുന്നവരെയും മറ്റുമാണു പോലീസ് ചോദ്യം ചെയ്തത്.
മൂക്കും വായയും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. തലയില്‍ രണ്ടു മുറിവുകളുണ്ടായിരുന്നുവെങ്കിലും മരണകാരണം ഇതല്ലെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
അതേസമയം കഴുത്തില്‍ കല്ലുപോലുള്ള വസ്തുകൊണ്ടു അമര്‍ത്തിയതായി കണ്ടെത്തി. ഒരു ഹോളോബ്രിക്‌സിന്‍റെ കഷണം മൃതദേഹത്തിനു സമീപത്തു നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്കിനെക്കുറിച്ചാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. 1989-90 കാലത്ത് അസുവിനെ മയക്കുമരുന്നു വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. ജയില്‍വാസത്തിനു ശേഷം പുറത്തിറിങ്ങിയ ഇയാൾ വര്‍ഷങ്ങള്‍ക്കു ശേഷമാണു വീണ്ടും ഗുജറാത്തി സ്ട്രീറ്റിനു സമീപത്തേക്കു വരാന്‍ തുടങ്ങിയത്. അടുത്തിടെ കഞ്ചാവു വില്‍പ്പന നടത്തിയിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
അസു മരിച്ചസ്ഥലത്തുണ്ടായിരുന്ന ലോറിയുടെ ഡ്രൈവറില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വൈകുന്നേരം ആറോടെ ലോറി ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ കക്കോടിയിലെ വീട്ടിലേക്കു പോയെന്നാണു പോലീസിനു നല്‍കിയ മൊഴി. പ്രദേശത്തു മൂന്നു സിസിടിവികളാണ് ഉള്ളത്. എന്നാല്‍ ഇവയില്‍ നിന്ന് അന്വേഷണത്തിനു സഹായകരമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ടൗണ്‍ സിഐ പി.എം. മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണു അസുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.