തൃശ്ശൂരില്‍ ചെമ്പതാക ഇന്നുയരും;സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
തൃശൂർ:തൃശൂരിൽ ചേരുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും സമ്മേളന നഗരിയിൽ ഇന്ന് ചെമ്പതാക ഉയരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
തേക്കിൻകാട് മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ പതാക ഉയർത്തും. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ ദീപ ശിഖ തെളിയിക്കും.പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍(റീജണല്‍ തിയറ്റര്‍) ആരംഭിക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുമെന്നാണു സൂചന. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കളുടെ നിലപാട്. വി എസിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിറുത്താന്‍ നിര്‍ദ്ദേശിക്കുമെന്നും സൂചനയുണ്ട്.സംസ്ഥാന കമ്മിറ്റിയില്‍ പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടറിയേറ്റിനു നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്