കല്ലറയില്‍ നിന്ന് അലര്‍ച്ച; കല്ലറ തുറന്ന് നോക്കിയവര്‍ ഞെട്ടി

single-img
20 February 2018

ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയാണ് മരണശേഷം ബന്ധുക്കളെയും, സെമിത്തേരിയിലെ പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയത്. രണ്ട് ഹൃദയാഘാതങ്ങളെത്തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായാണ് യുവതി മരണപ്പെടുന്നത്.

തുടര്‍ന്ന് മതാചാരപ്രകാരം ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഇതിന് ശേഷമാണ് ഞെട്ടിക്കുന്നതും, വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും തുടര്‍ച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടു തുടങ്ങി.

നിരന്തരമായ പരാതി സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കല്ലറ പൊളിച്ച് പരിശോധിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരായി. കല്ലറ പൊളിച്ചു കഴിഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. മൃതദേഹത്തിന്റെ നെറ്റിയിലും, കൈയിലും മുറിവുകള്‍. കൂടാതെ ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം കിടന്നിരുന്നത്.

മൃതദേഹത്തിലെ വിരലുകള്‍ അറ്റ് പോയ നിലയിലും. ഇതോടെ യുവതിയെ ജീവനോടെയാണോ അടക്കം ചെയ്തതെന്ന സംശയം ബലപ്പെട്ടു. കല്ലറ പൊളിക്കുമ്പോള്‍ മൃതദേഹത്തിന് ചൂടുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഒരു പക്ഷേ തന്റെ മകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞതാകാം പ്രദേശവാസികള്‍ കേട്ടതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

മൃതദേഹം വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് അധികൃതര്‍ സ്തിരീകരിച്ചു. ബ്രസീലിലെ സെഞ്ഞോറസാന്റാന സെമിത്തേരിയിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്.