ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍

single-img
18 February 2018


ആലപ്പുഴ: ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ആലപ്പുഴ നഗരത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഉച്ചവരെ നടത്തുന്ന ഹര്‍ത്താലില്‍ വാഹനങ്ങളെ തടയില്ല എന്ന് അറിയിച്ചിട്ടുണ്ട്.

സി.ഐ.ടി.യു ഓഫീസും പാര്‍ട്ടിയുടെ കൊടിയും ബാനറുകളുമെല്ലാം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരെ മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്‍െറ ഹര്‍ത്താല്‍.

കെ.എസ്.യുവിന്‍െറ സമരകാഹള റാലിക്കിടയിലാണ് ശനിയാഴ്ച രാത്രി സംഘര്‍ഷമുണ്ടായത്. ഡി.വൈ.എഫ്.ഐക്കാരും കെ.എസ്.യുക്കാരും തമ്മിലുണ്ടായ ഉരസല്‍ ഇരു പാര്‍ട്ടിക്കാരും തമ്മിലുള്ള ‘തെരുവുയുദ്ധ’മായി മാറുകയായിരുന്നു. സംഘര്‍ഷത്തത്തെുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഓടിച്ചത്. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 20 ഓളം വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തു.