ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പ് നല്‍കിയിരുന്നു;വെളിപ്പെടുത്തലുമായി ബിജു രമേശ്

single-img
13 February 2018

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസുമായി മുന്നോട്ട് പോയാല്‍ പൂട്ടിയ ബാറുകളെല്ലാം എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്പോള്‍ തുറന്നു നല്‍കാമെന്ന് സി.പി.എം നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെന്ന് ബിജു രമേശ് . സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പ് നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു. വി.എസിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കണ്ടിരുന്നു.

ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രിയെ മാണിയെ വെള്ളപൂശിയാല്‍ സിപിഐഎം വഞ്ചിച്ചുവെന്ന് ജനങ്ങള്‍ കരുതും. മാണിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാറുടമകള്‍ തെളിവ് നല്‍കാത്തത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ തെളിവ് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.മനോരമ ചാനലിനോട് ആയിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതിന് പിന്നില്‍ ഉന്നതതലത്തിലുള്ള കള്ളക്കളിയാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.