നവംബറിനു ശേഷം ഏതു സമയവും പൊതുതിരഞ്ഞെടുപ്പുണ്ടാകുമെന്ന് എ.കെ. ആന്റണി

single-img
11 February 2018

പൊതുതിരഞ്ഞെടുപ്പിനു സജ്ജരാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയുടെ ആഹ്വാനം. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം നവംബറിനു ശേഷം ഏതു സമയവും പൊതുതിരഞ്ഞെടുപ്പുണ്ടാകുമെന്ന് ആന്റണി പറഞ്ഞു. രാജ്യത്തെ ഭരണഘടനയും മതേതരത്വവും തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആന്റണി വിമര്‍ശിച്ചു.

കൊച്ചിയില്‍ വീക്ഷണം ദിനപത്രത്തിന്റെ 42–ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീഴുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാറ്റൂര്‍ കേസ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.