കവി കുരീപ്പുഴയെ വീണ്ടും ആക്രമിച്ച് സംഘപരിവാര്‍: നായയുടെ കഴുത്തില്‍ കവിയുടെ പേര് എഴുതി തൂക്കിയിട്ടു

single-img
9 February 2018

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ വീണ്ടും ‘ആക്രമിച്ച്’ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ടെന്ന വാദം ഉയര്‍ത്തി, നായയുടെ കഴുത്തില്‍ കുരീപ്പുഴയുടെ പേരെഴുതിയ ബോര്‍ഡ് തൂക്കിയായിരുന്നു ആക്രമണം.

സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. കൊല്ലം അഞ്ചലിലെ സംഘ പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. വടയമ്പാടി വിഷയത്തില്‍ പ്രതികരിച്ചതിനും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ചതാണ് കുരീപ്പുഴയെ സംഘ പരിവാറിന്റെ ശത്രുവാക്കിയത്.

കവിയെ ആക്രമിച്ചതിന് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കവിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.