ഞെട്ടിച്ച് വീണ്ടും സ്കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; സഹപാഠികള്‍ പിടിയില്‍

single-img
3 February 2018

കൊല്ലപ്പെട്ട ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി തുഷാര്‍ കുമാര്‍

ന്യൂഡല്‍ഹി: സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ ഒരു കുട്ടിയുടെ കൂടി ജീവന്‍ പൊലിഞ്ഞപ്പോള്‍ വീണ്ടും കുറ്റക്കാരായി സഹ വിദ്യാര്‍ഥികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കരവാള്‍ നഗറിലെ ജീവന്‍ ജ്യോതി പബ്ളിക് സ്കൂളില്‍ കഴിഞ്ഞ ദിവസം ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി തുഷാര്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മൂന്ന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മൂവരും ചേര്‍ന്ന് തുഷാറിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സ്കൂള്‍ ശുചിമുറിയില്‍ അവശനിലയില്‍ കാണപ്പെട്ട തുഷാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. മകന്‍േറത് കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചപ്പോള്‍ കുട്ടിക്ക് വയറിന് സുഖമില്ലായിരുന്നു എന്ന നിലപാടായിരുന്നു സ്കൂള്‍ അധികൃതരുടേത്. എന്നാല്‍, ശുചിമുറിയില്‍ വച്ച് മൂന്നു വിദ്യാര്‍ഥികളും കൂടി തുഷാറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടത്തെി.

രണ്ട് കുട്ടികള്‍ അടികൂടിയതിനിടയില്‍ തുഷാര്‍ പിടിച്ചുമാറ്റാന്‍ നോക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്നു പേരും ചേര്‍ന്ന് കഴുത്തിലും നെഞ്ചിലും മുഖത്തും ഇടിക്കുകയും തൊഴിക്കുകയും ചെയ്തതോടെ തുഷാര്‍ ബോധംകെട്ട് വീഴുകയായിരുന്നു. കുറച്ച് കഴിഞ്ഞ് മറ്റ് കുട്ടികള്‍ തുഷാറിനെ ബോധമറ്റനിലയില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. മാതാവ് എത്തി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവം മൂടിവക്കാനുള്ള ശ്രമമാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് തുഷാറിന്‍െറ വീട്ടുകാര്‍ ആരോപിച്ചു.