ബിനോയ് കോടിയേരി വിവാദം പുതിയ തലത്തില്‍; മാതൃഭൂമി ന്യൂസിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറബി കേസ് നല്‍കി

single-img
1 February 2018


സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മാതൃഭൂമി ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് കാട്ടിയാണ് യു.എ.ഇ വ്യവസായി അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി കേസ് നല്‍കിയത്. മര്‍സൂഖി ദുബായ് പോലീസിന് ജനുവരി 30 നാണ് പരാതി നല്‍കിയത്.

സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ വന്‍ തുക കൈപ്പറ്റനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രു. 5 ന് താന്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നതുള്‍പ്പടെയുള്ള വാര്‍ത്തകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് മര്‍സൂഖിയുടെ നിലപാട്.

ദുബായില്‍ ഉയര്‍ന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ന്യൂസിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മര്‍സൂഖി വക്കീല്‍ നോട്ടീസയച്ചിട്ടുമുണ്ട്.

വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മര്‍സൂഖിയുടെ നിലപാട്.

മാതൃഭൂമി ന്യൂസിന് മര്‍സൂഖി അയച്ച ലീഗല്‍ നോട്ടീസില്‍ നിന്നും

‘While reporting/broadcasting a news item on 30.01.2018 relating to an alleged financialt ransaction, you have published/circulated the photograph of my client alleging that my client is using pressure tactics to etxract money out of the alleged financialt ransaction which is unknown to my client. It is also alleged in the report that my client proposes to hold press conference at kerala on 05.02.2018 at 4 p.m. The said flashing of the photograph created false impression amoungst all the viewers worldwide and India that my client was involved in the alleged financialt ransaction which is per se highly defamatory’