രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്താനാര്‍ബുദ സാധ്യത കൂടുതല്‍

single-img
25 January 2018

സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തി സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനം. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചര്‍മാര്‍ബുദം(41%), സ്തനാര്‍ബുദം(32%), ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ കാന്‍സര്‍(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു.

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 കാന്‍സര്‍ റിപ്പോര്‍ട്ടുകളും ഗവേഷകര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നാണ്.

ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാല രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക പരിശോധനകളും കാന്‍സര്‍ പരിശോധനയും നടത്തണമെന്ന് കാന്‍സര്‍ എപ്പിഡെമോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.