കോഴിക്കോട് മൂന്ന് വയസുള്ള മകനെ ജുവല്ലറിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍

single-img
24 January 2018

കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), കോഴിക്കോട് എളേറ്റില്‍ പുതിയോട്ടില്‍ ആതിര(24) എന്നിവരെയാണ് കൊടുവള്ളി പോലീസ് ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്.

ജനുവരി പത്തിനാണ് ആതിരയെയും മൂന്നു വയസുള്ള കുഞ്ഞിനെയും കാണാതാകുന്നത്. തുടര്‍ന്ന് ഭാര്യയെയും മകനെയും കാണാനില്ലെന്ന് പറഞ്ഞ് ആതിരയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശേരി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും ഫെബ്രുവരി അഞ്ചു വരെ കോടതി റിമാന്‍ഡ് ചെയ്തു. മകനെ കടയില്‍ ഉപേക്ഷിച്ച് മുങ്ങിയ കുറ്റത്തിനാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

ഈ മാസം 10 നാണ് ഭാര്യയെയും മൂന്നു വയസ്സുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു.

എന്നാല്‍, ഈ മാസം 13ന് വൈകീട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.

യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ 24കാരി ആതിര താമരശ്ശേരി ചുങ്കം സ്വദേശിയായ ലിജിന്‍ എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.

ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഇവിടെ വെച്ച് ഇവര്‍ വലിയ സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും ഈ സൗഹൃദം നീണ്ട് നിന്നു. പിന്നീട് വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായതോടെ ലിജിനും ആതിരയും തമ്മില്‍ അടുക്കുകയും ചെയ്തു.

എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് ഇരു വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇവര്‍ ഒളിച്ചോടിയ ശേഷം ഒരുമിച്ച് പോയ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിയുന്നത്.

ഇരുവരേയും കാണാനില്ലെന്ന വിവരം അറിഞ്ഞ ശേഷം ആതിരയുടെ ഭര്‍ത്താവ് നാട്ടിലെത്തി. പിന്നീട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇരു വീട്ടുകാരും പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചെങ്കിലും തുടക്കത്തില്‍ ഒരു വിവരവും ലഭിച്ചില്ല.