ശബരി എക്‌സ്പ്രസില്‍ ചായയിൽ മയക്കുമരുന്ന് നൽകി അമ്മയെയും മകളെയും കൊള്ളയടിച്ചു

single-img
21 January 2018

ട്രെയിൻ യാത്രക്കാരായ അമ്മയെയും മകളെയും മയക്കുമരുന്നിട്ട ചായ നൽകി ബോധം കെടുത്തിയ ശേഷം സ്വർണവും പണവും കവർന്നു. മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ സെബാസ്റ്റ്യന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (20) എന്നിവരാണ് ശബരി എക്‌സ്‌പ്രസിൽ കവർച്ചയ്ക്കിരയായത്.

എട്ടര പവൻ സ്വർണം, മൊബൈൽ ഫോൺ,കൈയിലുണ്ടായിരുന്ന പണം എന്നിവ നഷ്‌ടപ്പെട്ടു. അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന ചിക്കു പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോയി തിരികെ വരികയായിരുന്നു. അഞ്ചല്‍പ്പെട്ടി സ്വദേശികളായ ഇവര്‍ സെക്കന്തരാബാദില്‍നിന്ന് ആലുവയിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്.

ഈറോഡില്‍നിന്ന് തീവണ്ടിയില്‍ കയറിയ അന്യസംസ്ഥാനക്കാരായ മൂന്നുപേര്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.