ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

single-img
20 January 2018


രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വീടിനു സമീപത്തെ വനത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവതി. തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടുകാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വീടിനു പുറത്തിറങ്ങിയ യുവതിയെ പിടികൂടിയ സംഘം ഇവരുടെ കൈകാലുകള്‍ ബന്ധിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്ത ശേഷമാണു കൂട്ടമാനഭംഗത്തിന് ഇരയാക്കിയതെന്നു പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം ഇന്നു രാവിലെയാണു പൊലീസ് പുറത്തുവിട്ടത്.

പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം. വിദഗ്ധ ചികില്‍സയ്ക്കായി യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റി.