സൗദിയില്‍ പ്രവാസികളുടെ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് സൗജന്യം
13 January 2018
പ്രവാസികളുടെ കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്നിനു പണം ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്നു സൗദി ആരോഗ്യവകുപ്പു വ്യക്തമാക്കി. സൗദി സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ക്കു പ്രതിരോധമരുന്നിനു തുല്യ അവകാശമാണെന്നും ഇതു സൗജന്യമായി തന്നെ നല്‍കുമെന്നും ആരോഗ്യവകുപ്പു വക്താവ് ഉറപ്പുനല്‍കി.
പ്രവാസികളുടെ നാലു വയസ്സില്‍ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസ്സിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികള്‍ക്കു നല്‍കുന്നത്.