ലാവ്‌ലിൻ കേസ്:പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്

single-img
11 January 2018

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഹൈകോടതി കുറ്റവിമുക്തനാക്കിയ രണ്ടു പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ നല്‍കിയ ഹരജിയിലാണ് പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാൻസീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്.

സി.ബി.ഐ, കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, രാജശേഖരന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി പരിഗണിച്ചത്.

അതേസമയം, കേസിലെ രണ്ടു പ്രതികളുടെ വിചാരണക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കൂടാതെ, ഈ ഹരജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

വൈദ്യുതി മന്ത്രായായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.