ദേശീയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
7 January 2018


ദേശീയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച കാര്‍ ഡല്‍ഹി-ചണ്ഡിഗഡ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹിചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം.

മരിച്ചവരില്‍ ഹരീഷ്, ടിങ്കു, സൂരജ് എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ ഭാരോദ്വഹനത്തില്‍ ചാമ്പ്യനായ സാക്ഷാം യാദവ്, ബാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനിപ്പത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റിനുശേഷം മടങ്ങിയ താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അമിതവേഗത്തില്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി. പലതവണ തലകീഴായി മറിഞ്ഞ ശേഷമാണ് വാഹനം നിന്നത്.

കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും മദ്യകുപ്പികള്‍ ലഭിച്ചതായി പോലീസ് പറയുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നു.