സൗദിയിലേക്ക് 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

single-img
4 January 2018

സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ടൂറിസം അതോറിറ്റി തീരുമാനിച്ചു. സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണ് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം. മുസ്ലിംകള്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ, മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ അതിഥികള്‍, ട്രാന്‍സിറ്റ് വിസ എന്നിവയാണ് നിലവില്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ സൗദിയിലെ ഇതര നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ഉംറ പക്കേജ് ടൂറിസ്റ്റ് വിസയാണ് ഇതില്‍ പ്രമുഖമായത്. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകള്‍ക്കാണ് വിസ അനുവദിക്കുക.

രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തില്‍ വര്‍ധിപ്പിക്കുമെന്ന് ടൂറിസം അതോറ്റിറ്റി അറിയിച്ചു. ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ 13 സന്ദര്‍ശന സ്ഥലങ്ങളും പത്ത് മ്യൂസിയങ്ങളും സജ്ജമാണെന്നും ടൂറിസ്റ്റ് അതോറിറ്റി മാധാവി മുഹമ്മദ് അല്‍അംരി പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ സന്ദര്‍ശന സ്ഥലങ്ങള്‍ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.