കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ.

single-img
23 December 2017

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആർ.ജെ.ഡി നേതാവും ബിഹാര്‍ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ്​ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞത്​. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി വെറുതേവിട്ടു.
മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസുകളാണ് ലാലുവിനും കൂട്ടർക്കുമെതിരെ സിബിഐ കുറ്റം ചുമത്തിയിരിക്കുന്നത്. 2013ൽ ആദ്യ കുംഭകോണക്കേസിൽ ലാലുവിന് അഞ്ചു വർഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.