ബിജെപി നേതാവിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗൗതം ഗംഭീർ

single-img
21 December 2017

വിരാട് കോഹ്‍ലി അനുഷ്ക ശര്‍മ വിവാഹത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ രംഗത്ത്. വിവാഹ വേദി തെരഞ്ഞെടുക്കുന്നത് വധു-വരന്‍മാരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളരെയധികം സൂക്ഷിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

രാജ്യസ്‌നേഹമില്ലാത്തതിനാലാണ് വിരാടും അനുഷ്‌കയും വിദേശത്ത് പോയി വിവാഹം കഴിച്ചതെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ വിമര്‍ശനം. ഹിന്ദുസ്ഥാന് എന്തു തൊട്ടുകൂടായ്മയാണ് ഉള്ളത്. ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഇവിടെ നിന്നുമാണ് വിവാഹം ചെയ്തത്. നിങ്ങളെല്ലാം ഇവിടെ വച്ച് വിവാഹതിതരാകണം. ഞങ്ങളാരും കല്യാണം കഴിക്കാന്‍ വിദേശത്തേക്ക് പോകുന്നില്ല-പന്നാ ലാല്‍ പറഞ്ഞു.

ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. ലോകത്തിലെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബോര്‍ഗോ ഫിനോച്ചീറ്റോ.