മത്തിയുടെ വയറ്റില്‍ നഖവും മുടിയും: മത്സ്യവിപണി തകര്‍ക്കാന്‍ ചിക്കൻ ലോബി മെനയുന്ന കള്ളകഥകള്‍ ഇങ്ങനെ

single-img
21 December 2017


ഓഖി ദുരന്തത്തിനു പിന്നാലെ വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുന്നു.ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന ചിക്കൻലോബിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കു പിന്നിലെന്നാണു സൂചന.മത്സ്യവിപണിയെ ഇത്തരം പ്രചാരണങ്ങള്‍ സാരമായി ബാധിക്കുന്നുമുണ്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നുണ്ടെന്നും പല മത്സ്യങ്ങളുടെ വയറ്റില്‍ നിന്നും മനുഷ്യമുടിയും നഖവും കിട്ടിയെന്നുമുള്ള തരത്തിലാണ് കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ ഇറച്ചിക്കോഴിവില 84 രൂപയില്‍നിന്നു രണ്ടാഴ്ചകൊണ്ട് 110-120 രൂപയിലെത്തുകയും ചെയ്തു.