വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കേസ്: സീരിയല്‍ സംവിധായകന് ജീവപര്യന്തം

single-img
24 November 2017

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ബ്യൂട്ടീഷന്‍ അര്‍ച്ചന വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ദേവന്‍ കെ. പണിക്കറിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.

2009 ഡിസംബര്‍ 31നാണു തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്ന് അര്‍ച്ചനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയില്‍ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലാണു മൃതദേഹം കാണപ്പെട്ടത്.

അര്‍ച്ചനയും ദേവദാസും വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കുടുംബകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അര്‍ച്ചന വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറി. ഡിസംബര്‍ 28ന് ഇതേച്ചൊല്ലി ഇരുവരും വഴക്കുണ്ടാകുകയും ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിനു ശേഷം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ സീരിയല്‍ രംഗത്തെ സുഹൃത്തിനെ കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് പിടികൂടിയത്.