പാനൂര്‍ അഷറഫ് വധക്കേസ്; ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

single-img
23 November 2017

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ താഴെയില്‍ അഷറഫ് വധക്കേസില്‍ പ്രതികളായ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതികളും 75,000 രൂപ വീതം പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതികള്‍ ചെയ്തുവെന്നും കുറ്റക്കാരാണെന്നും കണ്ടെത്തി തലശേരി സെഷന്‍സ് കോടതി ജഡ്ജി ടി.കെ.വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുറ്റ്യേരി ജിത്തു, രാജീവന്‍, രതീഷ്, രാജു. അനീശന്‍, പുരുഷു എന്നിവര്‍ അഷറഫിനെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്ന വാദം പ്രോസിക്യൂഷന്‍ അംഗീകരിച്ചു.
2002 മേയ് അഞ്ചിന് ഉച്ചക്ക് 1.45ന് പാനൂര്‍ ടൗണില്‍ വച്ചാണ് അഷറഫ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രനാണ് ഹാജരായത്