പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി: പദ്മാവതി രാഷ്ട്രമാതാവെന്നും പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍

single-img
20 November 2017

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പദ്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും സിനിമ തടയണോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണോയെന്നത് സെന്‍സര്‍ ബോര്‍ഡിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും തീരുമാനം വരും മുമ്പ് വിധി പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രം റാണി പദ്മാവതിയെ അപമാനിക്കുന്നതാണെന്നും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുന്നതിന് മുമ്പ് ഗാനങ്ങള്‍ ഉള്‍പ്പടെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അഭിഭാഷകനായ എം.എല്‍ ശര്‍മ്മ പറഞ്ഞു.

അതേസമയം സംസ്ഥാനത്തു സിനിമയ്ക്കു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍ പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചതോടെ പദ്മാവതിയെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപിയുടെ നടപടി ഒരു പടികൂടി കടന്നു.

രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം. സിനിമയുടെ ചിത്രീകരണസമയത്തുതന്നെ ഒരുപാട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇവര്‍ രാജസ്ഥാനിലെ സിനിമാ ചിത്രീകരണ സ്ഥലം ആക്രമിച്ചതോടെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള ‘സെറ്റ്’ പൂര്‍ണമായി തീപിടിച്ച് നശിച്ചിരുന്നു. മാത്രമല്ല സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

അതിനിടെ സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുകോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് രംഗത്ത് എത്തിയിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് വിവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്. ദീപികയുടെയും ബന്‍സാലിയുടെയും തല കൊയ്താല്‍ 10 കോടി രൂപ നല്‍കാമെന്നും അവര്‍ ഇരുവരുടെയും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സൂരജ് പാല്‍ അമു പറഞ്ഞു.

സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ക്ഷത്രിയ സഭ അംഗത്തിനെ അഭിനന്ദിക്കുകയും ചെയ്തു. നായകന്‍ രണ്‍വീര്‍ സിംഗിനെതിരെയും സൂരജ് പാല്‍ അമു ഭീഷണി മുഴക്കി. രണ്‍വീറിന്റെ 200 ശതമാനവും സിനിമക്കൊപ്പം ഉറച്ച നില്‍ക്കുമെന്ന പ്രസ്താവന പിന്‍ വലിച്ചില്ലെങ്കില്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്‌നങ്ങളൊഴിവാക്കാ